Sunday, 25 March 2018


                             .....................................................................................................................................

    

കാലഹരണപ്പെട്ട   ഒരു തപ്ത നിശ്വാസം  ഹൃദയങ്ങളെ കോര്‍ത്തിണക്കുന്നത് പോലെ  എന്താണ് പ്രണയം എന്നറിയാതെ   ഞാന്‍ ...നാം .......

പ്രണയവും മൌനവും വ്യഖ്യാനിക്കാന്‍  ശ്രമിക്കുമ്പോള്‍ മുന്നില്‍ തെളിയുന്ന അപക്വമായ  ചിത്രങ്ങളെ ഒരുവട്ടം ഞാന്‍ മാറ്റി നിര്‍ത്തേണ്ടി  വരും

st.അഗസ്ടിനോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു; എന്താണ് സ്നേഹം എന്ന് ?

അദ്ദേഹത്തിന്‍റെ മറുപടി ഇപ്രകാരം ആയിരുന്നു  സ്നേഹം കാലം പോലെ ആണ് .

വീണ്ടു, അയാള്‍ ചോദിച്ചു, എന്താണ് കാലം ?

അപ്പോള്‍ അഗസ്ടിന്‍റെ മറുപടി ,നിങ്ങള്‍ എന്നെ മന്സിലാക്കുന്നില്ല

കാരണം കാലം എന്താണ് എന്ന എല്ലാവര്ക്കും അറിയാം എന്നാല്‍ അത് നിര്‍വചിക്കാന്‍ പ്രയാസമാണ്.

ഒരുപക്ഷെ നമ്മളുടെ അറിവ് അഗാധം ആയതിനാല്‍ ആയിരിക്കാം അല്ലെങ്കില്‍ ഉപരിതലത്തിലെ  അതിന്‍റെ വികലമായ ചിത്രം ഓര്‍ത്ത് നമ്മള്‍ ആകുലര്‍ ആകുന്നതിലാകാം...അത്തരത്തില്‍ നോക്കുമ്പോള്‍ സ്നേഹം എന്നത് നിഗൂഡവു   ആയി തോന്നുന്നു ..

ചിന്തകള്‍  പങ്കുവയ്ച്ചു  കേള്‍കുമ്പോള്‍ സ്നേഹത്തിന്‍റെ  മൂര്‍ത്തി ഭാവത്തില്‍  ദൈവം കടന്നു വരുന്നഅനുഭവങ്ങള്‍   പറഞ്ഞു കേള്‍ക്കാറുണ്ട്  

ഇത് അനുഭവേദ്യം ആകാത്തത് ഹൃദയത്തിന്‍റെ ഭാഷ നമ്മള്‍ മറന്നുപോകുന്ന്തിനാലായിരിക്കണം.ഉള്ളില്‍ നിറയുന്ന മൌനമാണ് ഹൃദയത്തെ വാചാലമാക്കുന്ന്ത് . ബോധി വൃക്ഷത്തിന്‍റെ ചുവട്ടില്‍ ധ്യാനത്മകനായ ആ ഗുരു നല്‍കിയ സന്ദേശം മൌനത്തിന്‍റെ  ആയിരുന്നു മനുഷ്യ മനസിന്‍റെ അഗാധതയില്‍ വിസ്മൃതി കൊള്ളുന്ന ആത്മാവിന്‍റെ ഭാഷയില്‍ ഉദ്ടിപനത്തിനും പ്രതികരണത്തിനും ഇടയില്‍ മനുഷ്യന് അനുഭവേദ്യം ആകുന്ന  മൌനത്തില്‍ ആത്മാവിന്‍റെ സ്വരം ആണ് പ്രതിഭലിക്കുന്ന്ത്.അര്‍ദ്ധപൂര്‍ണമായി ആ സമയം മാറുന്നത് അത്      ശ്രോതാവിന്‍റെ തൃഷ്ണ ശമിപ്പിക്കുന്ന ഒന്നായി മാറുമ്പോള്‍  ആണ്.കാഴ്ചയില്‍ മറഞ്ഞ പുഷ്പങ്ങള്‍ പിന്നീട daffodils ആയി wordsworthന്‍റെ  തൂലികയിലുടെ പുനര്‍ജനിച്ചപോഴും ,തടാകക്കരയിലെ നിശബ്ദതയുടെ  വശ്യത  walden അയപ്പോളും എല്ലാം നിശബ്ദതയും  ക്രിയാത്മകതയും തമ്മില്‍ ബന്ധം നാം കണ്ടു . കാല്പനികതയുടെ ലോകത്ത്  നിശബ്ദതക്ക് വലിയ  പ്രാധാന്യം ഒണ്ട്

ചിന്താധാരയിലെ വ്യതിയാന ങ്ങളെ  അനുസരിച്ചല്ലേ  ഇശ്വരന്‍ പോലും മനസില്‍ തെളിയുക  ദ്വാരകയില്‍ നിന്ന കൈലാസത്തിലെകും ബേതലഹേമില്‍ നിന്ന ഗഗുല്തയിലെകും  മനസ്‌ മാറിമാറി പോകുന്നത് അപ്രകാര ആയിരിക്കാം.നിശബ്ദമായ പ്രാര്‍ത്ഥന വലിയ ഒരു ശബ്ധതിലെകുള്ള തുടക്കം തന്നെയാണ്.

ആദിശങ്കരന്‍ പഠിപിച്ച അദ്വൈതവും ബൈബിളില്‍ st പോള്‍ പറഞതും തമ്മില്‍ പ്രഥമ ദൃഷ്ടിയില്‍സാമ്യം ഒണ്ട് .ദൈവത്തിന്‍റെ ആലയം ആയ നമ്മില്‍ ആണ് ദൈവ ആത്മാവ് വസിക്കുന്നത് .വ്യത്യസ്തമായ ഒരു ഈശ്വര സങ്കല്‍പ്പം ആണിത്

.മനുഷ്യ മനസിന്‍റെ  അഗാധ തയില്‍ പ്രണയവും ഇശ്വരനും ഒന്നായി പ്രതിഷ്ടിച്ച സൂഫി ഗുരുക്കളുടെ പ്രാര്‍ത്ഥന പോലും മൂന്ന്  തലങ്ങളില്‍ വ്യക്യനിക്കപ്പെടുന്നു ണ്ട്



നിങ്ങള്‍ സംസാരികുബോള്‍ മൌനിയായ ദൈവം

ദൈവം സംസാരികുബോള്‍ മൌനിയായ നിങ്ങള്‍ 

ദൈവവും നിങ്ങളും മൌനിയായ  അവസ്ഥ

ക്രിസ്തിയ പ്രാര്‍ത്ഥന ഈ മൂന്നാം തലം ആണ് എന്ന തോന്നുന്നു  ദൈവവും മനുഷ്യനും തമ്മിലെ  സംഭാഷണത്തില്‍ മൌനമല്ലേ  നിലനില്കുക

മൌനത്തിന്‍റെ ഈ മനോഹാരിത ആസ്വദിക്കാന്‍ കഴിയാത്തതിനലാകം മനുഷ്യന്‍ നിശ ബ്ദനായിരിക്കാന്‍ വിമുഘത കാണിക്കുന്നത് .



പരാജിതമായ പല പ്രണയവും ഈ നിശബ്ദതയുടെ സംഗീതം മനസി ലാക്കതവ ആയിരിക്കണം .



“ശബ്ദസാഗരത്തിന്‍റെ അഗാധതയില്‍ നിശബ്ദതയാണ് “എന്ന പാടിയ ONV  ഉം  പ്രശാന്തമായ ഒരു സാഗരത്തിലേക്കുള്ള ഒരു യാത്ര ആയി ഗുരു ശിഷ്യ  ബന്ധം  ഉപമിച്ച ബുദ്ധനും എല്ലാം പവിത്രമായ ഒന്നിനെ ചൂണ്ടി കാട്ടിത്തരുന്നുണ്ട് ,അത്  നിശബ്ദമാണെന്ന്  മാത്രം

പുസ്തകതാളുകളില്‍ നിന്നല്ല്തെ അനുഭ്വേദ്യം ആകുമ്പോള്‍ മാത്രമാണ് കാവ്യാ ശാഖകളില്‍  പടര്‍ന്നു കിടക്കുന്ന പ്രണയ സങ്കല്‍പ്പങ്ങള്‍ ഹൃദയത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിതുടങ്ങുക .ഈ അനുഭവം റൂമിയുടെ കവിതകളില്‍ പ്രതിഫലിക്കുന്നുണ്ട്

my heart is burning with love’’ എന്നദ്ദേഹം എഴുതിയപ്പോള്‍  ഹൃദയത്തില്‍ നിറയുന്ന തീവ്രമായ ആ വികാരത്തിന്റെ നാളങ്ങളെ  അദ്ദേഹം പടര്‍തിവെയ്ക്കുക്കയാണ് ചെയ്തത്



പരിധികള്‍ ഇല്ലാതെ തിരിയുന്ന ഈ ലോകത്ത്  അതീതമായ ഒന്നിനെ കരസ്തം ആകുവാന്‍ വ്യഗ്രതയോടെ ഞാന്‍ ശ്രമിക്കുകയണോ എന്ന ഞന്‍ സംശയിക്കുന്നു   , ഈ ചില്ലക്ഷരങ്ങളെ കൂട്ടി വെക്കുമ്പോള്‍ , എനിക്ക് അതീതമായി ഇവ സംസാരിക്കട്ടെ ………..നിശബ്ദമായി  

No comments:

Post a Comment

The world and has brought it into a new era - the time of online learning for all people.

ICT in Education  The changes that we have all beared witness to represent a significant period in our lives. For myself, these changes ...